Category: Sunday Messages

ആഗമനകാലത്തിലെ മൂന്നാം ഞായരാഴ്ചയിലാണ് നമ്മള്‍

ആഗമനകാലത്തിലെ മൂന്നാം ഞായരാഴ്ചയിലാണ് നമ്മള്‍. ക്രിസ്തുവിനു വഴിയൊരുക്കുവാന്‌ വന്ന സ്നാപക യോഹന്നാന്റെ തീക്ഷ്ണതയേറിയ വാക്കുകള്‍ ജനങ്ങളുടെ ഹൃദയങ്ങളെ ഭേദിക്കുന്ന ഭാഗങ്ങളാണ് തിരുസഭ മാതാവ് ധ്യാനിക്കുന്നത്. സഭ ക്രിസ്തുവിന്റെ രണ്ടാം വരവിനായി ഒരുങ്ങു… ന്നതിനിടയില്‍ അവിടുത്തെ പ്രഥമ വരവിന്റെ ഒര്മയാചരണം നടത്തുകയും ചെയ്യുന്നു. ഇന്നത്തെ സുവിശേഷത്തിലെ ഒരു ചോദ്യമാണ് നമ്മുടെ ധ്യാന വിഷയം. ജനം സ്നാപകയോഹന്നാനോട് ചോദിച്ചു ഞങ്ങള്‍ എന്താണ് ചെയ്യേണ്ടത്. ഇന്ന് വിശ്വസിച്ചാല്‍ രക്ഷനേടാം എന്ന് പറഞ്ഞു വിശ്വാസികളെ കുറെ പാട്ടിലും കയ്യടിയിലും ബഹളത്തിലും മാത്രം ഒതുക്കി നിര്‍ത്തുന്ന യോഗങ്ങള്‍ സുലഭമാണ്. ഞങ്ങള്‍ എന്താണ് വിശ്വസിക്കേണ്ടത് എന്നല്ല ജനങ്ങള്‍ ഇവിടെ ചോദിക്കുന്നത്, മറിച്ച്, ഞങ്ങള്‍ എന്താണ് ചെയ്യേണ്ടത് എന്നാണു.. കൂടുതല്‍ നേരം പ്രാര്‍ത്ഥിച്ചത്‌ കൊണ്ടോ ഒരു വര്‍ഷത്തില്‍ മൂന്നും നാലും ധ്യാനങ്ങളില്‍ പങ്കെടുത്തത് കൊണ്ടോ മാത്രം സ്വന്തമാകുന്നതല്ല രക്ഷയുടെ അനുഭവം. ഇന്ന് സ്വന്തം ഉത്തരവാദിത്വങ്ങള്‍ മറന്നു പ്രാര്‍ത്ഥനയുടെ പേരില്‍ കറങ്ങി നടക്കുന്ന മനുഷ്യരുണ്ട്‌. ഒരു സുപ്രഭാതത്തില്‍ ഉണ്ടായ കുറെ വരങ്ങള്‍ മറ്റു...

ആഗമനകാലം ഒരുക്കത്തിന്റെ കാലം

തിരുസഭാമാതാവ് പ്രാര്‍ത്ഥനാ പൂര്‍വ്വം ആഗമാനകാലത്തിലേക്ക് പ്രവേശിക്കുന്നു.. ആഗമനം എന്നാ വാക്കില്‍ തന്നെ ഈ തിരുക്കര്‍മ കാലത്തിന്റെ മിഴുവാന്‍ അര്‍ത്ഥവും അടങ്ങിയിട്ടുണ്ട്. ആഗാമാനകാലഘട്ടത്തില്‍ നാല് ഞായറാഴ്ചകള്‍ ആണുള്ളത്. ഈ കാലഘട്ടത്തിന്റെ മുഴുവന്‍ ശ്രദ്ധയും കേന്ദ്രവും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ പ്രദമ വരവിന്റെ അനുസ്മരണമാണ്. കര്‍ത്താവിന്റെ പ്രദമ ആഗമനത്തിന്റെ അനുസ്മരണം ആഘോഷിക്കുമ്പോഴും അവിടുത്തെ രണ്ടാമത്തെ വരവിനെ പ്രത്യാശയോടെ കാത്തിരിക്കുന്ന സമൂഹമാണ് ക്രിസ്തീയ സമൂഹം. ദൈവമെന്ന സത്യത്തെ കുറിച്ചുള്ള ആഘോഷമാണിത്. ക്രിസ്തുവില്‍ സര്‍വസൃഷ്ടിയും ഒന്നുചെരും എന്നുള്ള വലിയ വെളിപ്പെടുത്തലിന്റെ ആഘോഷമാണിത്. ആ ഒന്നുചേരല്‍ പ്രക്രിയയില്‍ നമ്മളും പങ്കാളികളാകുന്നു. ആഗാമാനകാലം ഒരേ സമയം ഭൂത ഭാവികാലങ്ങളിലേക്ക് നമ്മെ നയിക്കുന്നു. ഭൂതകാലത്തിന്റെ ഓര്‍മയില്‍ ഭാവിയിലേക്ക് പ്രത്യാശയോടെ നോക്കികണ്ടു വര്‍ത്തമാനകാലത്തില്‍ ജീവിക്കുവാന്‍ തിരുസഭ നമ്മെ ക്ഷണിക്കുന്നു. ക്രിസ്തു ജനനം ചരിത്രസംഭാവമാണ്. മനുഷ്യകുലത്തിന്റെ മുഴുവന്‍ രക്ഷകനായി ഭൂമിയില്‍ അവതരിച്ച ക്രിസ്തുവിന്റെ ജനനം അനുസമാരിക്കുംപോഴും നമ്മുടെ ലക്‌ഷ്യം ക്രിസ്തുവിന്റെ രണ്ടാം വരവാണ്. നമ്മള്‍ സഭയോടൊപ്പം തീര്‍ത്ഥടനത്തിലാണ്. ദൈവത്തിന്റെ ഒരിക്കലും മുറിയാത്ത ചരിത്രമാണ് ഈ...

ക്രിസ്തുവിന്റെ സ്വരമാണ് നമ്മള്‍….

ക്രിസ്തുവിന്റെ സ്വരമാണ് നമ്മള്‍…. പ്രിയ കൂട്ടുകാരെ, ഇന്ന് ആഗോള സഭ ക്രിസ്തുരാജന്റെ തിരുന്നാള്‍ ആഘോഷിക്കുന്നു. ആണ്ടുവട്ടത്തിലെ അവസാന ഞായര്‍ ആണ് തിരുന്നാള്‍ ദിനമായി ആഘോഷിക്കുക. ഒപ്പം അടുത്ത ഞായര്‍ ആഗമന കാലത്തിന്റെ ഒന്നാം ഞായര്‍ ആരംഭിക്കുന്നു…. എന്റെ രാജ്യം ഭൌമീകമല്ല എന്ന് വിളിച്ചു പറഞ്ഞ ക്രിസ്തുവിന്റെ ശിഷ്യരായ നമ്മളും ലോകത്തെ നോക്കി ഇതുപോലെ വിളിച്ചു പറയണം. ക്രിസ്തു ലോകത്തിലേക്ക് വന്നത് സ്വര്‍ഗരാജ്യത്തിന്റെ മൂല്യങ്ങള്‍ പഠിപ്പിക്കാനാണ്. ആ ദൌത്യം തുടര്‍ന്ന് കൊണ്ടുപോകാന്‍ ക്രിസ്തു സഭയെ ഭരമെല്‍പ്പിച്ചു. ശാന്തിയുടെയും സ്നേഹത്തിന്റെയും ഐക്യത്തിന്റെയും സന്തോഷത്തിന്റെയും സാമ്രാജ്യം ഭൂമിയില്‍ സ്ഥാപിക്കാന്‍ ക്രിസ്തു സഭയെ ചുമതലപ്പെടുത്തി. ലോകം അവസാനിക്കുമെന്നും, നാം ഇന്ന് കാണുന്ന അടയാളങ്ങള്‍ അതിന്റെ മുന്നോടിയാണെന്നും നമ്മോടു പലരും പഠിപ്പിക്കുന്നുണ്ട്. ലോകത്തിന്റെ അവസാനം നാഷമല്ല മറിച്ചു ക്രിസ്തുവുമായുള്ള കൂടിക്കാഴ്ച്ചയാണെന്ന് നാം മനസിലാക്കാന്‍ മറന്നു പോകരുത്. സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും അധിപനായ ക്രിസ്തു തന്റെ രണ്ടാമത്തെ വരവില്‍ ഓരോരുത്തരെയും അവരവരുടെ പ്രവര്‍ത്തികള്‍ക്കനുസരിച്ചു വിധിക്കും. ഇന്ന് ലോകത്തിനും ലോക രാഷ്ട്രങ്ങള്‍ക്കും ഒരു...

ക്രിസ്തീയ ജീവിതം ഒരുക്കത്തിന്റെ ജീവിതമാണ്….

ക്രിസ്തീയ ജീവിതം ഒരുക്കത്തിന്റെ ജീവിതമാണ്…. തിരുസഭാ മാതാവ് ആണ്ടു വട്ടത്തിലെ മുപ്പത്തി മൂന്നാം ഞായറില്‍ ധ്യാനിക്കുന്ന സുവിശേഷ ഭാഗം വിശുദ്ധ മാര്‍ക്കോസ് എഴുതിയ സുവിശേഷം പതിമൂന്നാം അദ്ധ്യായം, വാക്യങ്ങള്‍ 24-32. ഭൂമിയില്‍ സൃഷ്ടിക്കപ്പെട്ടതിനോക്കെയും ഒരു അവസാനമുണ്ട്. യേശുക്രിസ്തു ഇന്നത്തെ സുവിശേഷത്തിലൂടെ ആ ദിവസത്തെപറ്റി നമ്മെ പഠിപ്പിക്കുന്നു. പ്രപഞ്ചത്തിലെ ഓരോ പ്രതിഭാസങ്ങളും എപ്രകാരമാണ് നമ്മെ ഒരുക്കേണ്ടത് എന്ന് പറഞ്ഞു തരുന്നു. ആ ദിവസങ്ങളില്‍ മനുഷ്യപുത്രന്‍ തന്റെ മഹ്ത്വത്തോടെ എഴുന്നള്ളിവരും. അവന്‍ തന്റെ തിരഞ്ഞെടുക്കപ്പെട്ടവരെ, മാലാഖമാരെ അയച്ചു ഒരുമിച്ചുകൂട്ടും. ആ ദിവസം അടുത്തെത്തി കഴിഞ്ഞു.. ഒരുങ്ങിയിരിക്കുവിന്‍. ആകാശവും ഭൂമിയും കടന്നുപോയാലും എന്റെ വാക്കുകള്‍ക്ക് മാറ്റം ഉണ്ടാവുകയില്ല. കൂട്ടുകാരെ, എപ്പോഴും മനസ്സില്‍ സൂക്ഷിക്കേണ്ട ഒരു കാര്യമാണ് ക്രിസ്തീയ ജീവിതം ഒരുങ്ങിയിരുപ്പിന്റെ ജീവിതമാണ്. ഒരു ക്രിസ്ത്യാനി ക്രിസ്തുവിന്റെ രണ്ടാം വരവിനായി പ്രത്യാശയോടെ കാത്തിരിക്കുന്നവനാണ്. കര്‍ത്താവ് പറയുന്ന ആ ദിവസം ഇതാ പടിവാതിക്കള്‍ എത്തിയിരിക്കുന്നു. ശരിയായ ഒരുക്കത്തോടുകൂടാതെ ആ ദിവസത്തെ അഭിമുഖീകരിക്കുവാന്‍ സാധ്യമല്ല. ഒരു പക്ഷെ , നാം...

എളിമയായിരിക്കട്ടെ ആത്മീയതയുടെ മുഖം..

എളിമയായിരിക്കട്ടെ ആത്മീയതയുടെ മുഖം.. ആത്മീയത അഭിനയങ്ങളിലെക്കും പ്രഹസനങ്ങളിലെക്കും വഴിമാറുന്ന ഒരു കാലഘട്ടമാണ് നമ്മുടേത്‌. ആത്മീയതയില്‍ ആത്മാര്‍ത്തമായി വ്യാപരിക്കുന്നവരെ തെല്ലും പരാമര്‍ശിക്കുന്നില്ല ഇവിടെ). ആത്മീയ മനുഷ്യന്‍ ആന്തരിക മനുഷ്യനായിരിക്കണം എന്ന് വചനം നമ്മെ പഠിപ്പിക്കുന്നു. നീ പ്രാര്‍ത്ഥിക്കുമ്പോള്‍ എപ്രകാരം ആയിരിക്കണം നിന്റെ പ്രാര്‍ത്ഥനാ ശൈലി എന്ന് വചനത്തിലുണ്ട്. ആത്മീയ മേഖലയില്‍ ശുശ്രുഷകള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ എപ്പോഴും ഓര്‍ക്കേണ്ട ഒരുകാര്യമാണ് യേശു നല്‍കിയ വലിയ മാതൃക., അത് സേവനത്തിന്റെ മാതൃകയാണ്. ഇന്ന് സേവിക്കപ്പെടുന്ന ഒരു ഗണം നമുക്കുണ്ട്.ശുശ്രുഷയില്‍ നിന്നും അധികാരത്തിലേക്കും പിന്നീട് അഹങ്കാരത്തിലെക്കും നമ്മുടെ ആത്മീയത തകരുന്നോ എന്ന് നാം ചിന്തിക്കേണ്ട സമയം. സ്വന്തം പിതാവിനോടുള്ള സമാനത നിലനിര്‍ത്തേണ്ടത് കാര്യമായി പരിഗണിക്കാതെ സ്വയം ശൂന്യനായ ക്രിസ്തു ശിഷ്യന്‍ ശൂന്യവല്‍ക്കരണ പാത നഷ്ടപ്പെടുത്തി, നേട്ടങ്ങളുടെ സ്ഥാനമാനങ്ങളുടെ പിന്നാലെ പോകുമ്പോള്‍, ഒരു പക്ഷെ വഴിയില്‍ മുറിവേറ്റു കിടക്കുന്ന മനുഷ്യരെ കാണാന്‍ കഴിഞ്ഞില്ല എന്ന് വരാം. ഒന്നാമാനാകാന്‍ ആഗ്രഹിക്കുന്നവന്‍ ഒടുവിലത്ത വന്‍ ആകണം എന്ന് പഠിപ്പിച്ച നാഥന്റെ ജീവിതം...